കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Tuesday, January 5, 2010

പഥികന്‍റെ വിലാപം

ഒരു തണുത്ത പ്രഭാതം.തുഷാര ബിന്ദുക്കളാല്‍ നനവാര്‍ന്ന അന്തമറിയാത്ത പെരുവഴിയില്‍ ഗ്രീഷ്മ സ്വപ്നങ്ങളുടെ കൊഴിഞ്ഞയിലകള്‍ ചിതറിക്കിടന്നു.നടന്നുതേഞ്ഞ വഴികളിലൂടെ വിശാലമായ ലോകത്ത് എത്താമെന്നായിരുന്നു മോഹം പക്ഷെ അതൊരു പാഴ്മോഹമായിരുന്നു.മോഹങ്ങളിലൂടെ വിടരുന്ന പാപപുഷ്പങ്ങള്‍ ഹൃദയത്തെ ലോകത്തിന്‍റെ നശ്വരതയിലേക്കു വലിച്ചിട്ടു.വിശാലമായ ലോകത്തെ പഥികനാണു ഞാന്‍.അത്ഭുതപ്പെടുത്തുന്ന അശിരീരികളില്ലാത്ത ,പരാജിതമായ സ്വപ്നങ്ങളിലൂടെ നടന്ന് ക്ഷീണിച്ച എനിക്കുമുന്‍പില്‍ ഇരുട്ടായിരുന്നു.കട്ടപിടിച്ച ഇരുട്ട്.ആശാകിരണങ്ങള്‍ ആയിരമായിരം പ്രകാശവര്‍ഷങ്ങള്‍ക്കകലെയാണെന്നറിയാം.ഇനിയൊരു ഒഴുക്കാണ് ഈ ഒഴുക്കിനവസാനം എവിടെയാണെത്തിച്ചേരുക?ഇടറി നീങ്ങുന്ന എന്നരുകില്‍ പ്രഭാതത്തിലെ മഞ്ഞിലലിയുന്ന അവ്യക്തതയില്‍ ഒരപരിചിത രൂപം!.ആ അപരിചിതന്‍ എന്നോടൊപ്പം നടന്നുതുടങ്ങി!.ഈ കൊടിയ ശൈത്യത്തില്‍,കടുത്തഹൃദയ സമ്മര്‍ദ്ദത്തില്‍ ഒരുകൂട്ടുണ്ടായല്ലോയെന്നു കരുതി സന്തോഷിച്ചു."നിങ്ങളാരാണ്?".ചോദ്യം ബാലിശമാണെങ്കിലും ചോദിച്ചു."അപരിചിതന്‍".ഉത്തരം പെട്ടെന്നായിരുന്നു.ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു,"ഞാനും അപരിചിതനാണ്"..."നിങ്ങളുടെ അപരിചിതത്വം നിങ്ങള്‍ സൃഷ്ടിച്ച പുകമറയാണ്",അയാള്‍ തുടര്‍ന്നു."ഈ പുകമറയില്‍ ,അന്ധതയില്‍ എല്ലാം കണ്ടില്ലെന്നു നടിക്കുന്നു".ഞാന്‍ രോഷാകുലനായി."ആരു പറഞ്ഞു കണ്ടില്ലെന്ന്,അടിമകളേയും ഉടമകളേയും കണ്ടില്ലേ?ലോകത്തിലെ ഭീകരവാദം,യുദ്ധാവശിഷ്ടങ്ങളായ കരിഞ്ഞ ബാല്യമുഖങ്ങള്‍,ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍,ആറ്റംബോംബുകള്‍,അരാഷ്ട്രിയത്തിന്‍റെ രാഷ്ട്രീയം,കമ്യൂണിസത്തിന്‍റെ തകര്‍ച്ച,മാറുന്ന ലോകം,ആഗോളതപനം...എന്‍റെ കണ്ണുകള്‍ എപ്പോളും തുറന്നുതന്നെയാണിരിക്കുന്നത്"."ആവേശമരുത്,ഇപ്പോള്‍ താങ്കളെവിടെയാണ്?".ആ ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ കുഴഞ്ഞു വീണു.എന്‍റെ പരാജയം സമ്മതിക്കേണ്ടതായിവന്നു."ഇപ്പോള്‍ ഞാനെവിടെയാണ്?".ഈ ഏകാന്തതയില്‍...എന്‍റെ കണ്ണുകളില്‍ ഇരുട്ടു നിറഞ്ഞുതുടങ്ങി.പരാജയത്തിന്‍റെ കഴ്പുനീരിന് മരണത്തിന്‍റെ സ്വാദായിരുന്നു.ചിരിക്കുന്ന, ഭ്രാന്തുപിടിപ്പിക്കുന്നസമൂഹത്തില്‍ നിന്നും ഞാനകന്നുവെന്നം വെറുതെ തോന്നിയതായിരുന്നു.ഞാന്‍ ആ യന്ത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി മാറിയതായി തോന്നി.ഇനി മരണമാണ് മരണം ...എല്ലാവരേയും തോല്‍പ്പിക്കേണ്ടത് അതിലൂടെയാണെന്നു തോന്നി.ആ വഴിയരുകില്‍,ഒരു ചെറിയ ബോധക്ഷയത്തില്‍നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു!.അപരിചിതന്‍ അടുത്തുതന്നെയുണ്ടായിരുന്നു.അയാളെന്നിലേക്കലിഞ്ഞുചേരുന്നത് ഞാനത്ഭുതത്തോടെയറിഞ്ഞു!.അയാളെന്‍റെ മനഃസാക്ഷിയായിരുന്നു!.

No comments:

Post a Comment